കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പ െടുത്തിയ വിലക്ക് പിൻവലിച്ചു. പുതുതായി റിക്രൂട്ട് ചെയ്യുന്ന ഗാർഹികത്തൊഴിലാളിക ൾക്കും അവധിക്ക് നാട്ടിലുള്ള ഫിലിപ്പീനി ഗാർഹികത്തൊഴിലാളികൾക്കും കുവൈത്തിലേക്ക് വരുന്നതിന് ഇനി തടസ്സമില്ല. ഫിലിപ്പീൻ ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്ന് ജനുവരി 15ന് പുറത്തിറക്കിയ ഉത്തരവ് നേരത്തെ മയപ്പെടുത്തിയിരുന്നു.
സിൽവസ്റ്റർ ബെല്ലോ കുവൈത്ത് ആസൂത്രണകാര്യമന്ത്രി മർയം അഖീലുമായും മാൻപവർ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവരുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡിപ്ലോയ്മെൻറ് വിലക്ക് നേരത്തെ ഗാർഹികത്തൊഴിലാളികൾക്ക് മാത്രമാക്കിയിരുന്നത്. ഇപ്പോൾ ഇത് പൂർണമായി നീക്കി. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കുവൈത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ജനുവരി 15 മുതൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയത്. കൊലപാതകക്കേസിൽ പ്രതികളായ കുവൈത്തി ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി വിചാരണ തുടരുകയാണ്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ റിക്രൂട്ട്മെൻറ് കരാർ ഇരുരാജ്യങ്ങളും വൈകാതെ ഒപ്പിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.