കുവൈത്ത് സിറ്റി: പ്രകൃതിവാതകം കൈമാറുന്നതുമായി ബന്ധപ്പെട്ട് കുവൈത്തുമായി ദീർഘക ാല കരാറിൽ ഒപ്പുവെച്ച് ഖത്തർ ഗ്യാസ്. പ്രതിവർഷം ഒരു ദശലക്ഷം ടൺ എൽ.എൻ.ജി കൈമാറ്റത്തി നാണ് കുവൈത്തിലെ ‘ഷെൽ’ ഏജൻസിയുമായി കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം ഖത്തർ പെട്രോളിയവും കുവൈത്ത് പെട്രോളിയം കോർപറേഷനും തമ്മിൽ 15 വർഷത്തെ കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ കരാറിൽ ഏർപെട്ടത്. ഇന്ധനകാര്യ മന്ത്രി സഅ്ദ് ശെരീദ അൽ കഅബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുവൈത്തുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനും പ്രകൃതിവാതക വിതരണം ഉൗർജിതമാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തർ ഗ്യാസിനും ഷെല്ലിനും ഇൗ പദ്ധതി ഗുണം ചെയ്യുമെന്ന് ഖത്തർ ഗ്യാസ് സി.ഇ.ഒ ഖാലിദ് ബിൻ ഖലീഫ അൽ താനി പറഞ്ഞു. പ്രതിവർഷം 30 ലക്ഷം ടൺ പ്രകൃതിവാതകം കുവൈത്തിന് നൽകാനുള്ള 15 വർഷത്തെ കരാർ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. കുവൈത്തിലെ അൽ സൂർ തുറമുഖം വഴി 2022 മുതലാണ് ഇറക്കുമതി. കുവൈത്തിെൻറ വർധിക്കുന്ന ഉൗർജ ആവശ്യം മുന്നിൽകണ്ടാണ് ദീർഘകാല കരാറിൽ ഒപ്പിട്ടത്. കുവൈത്ത് സിറ്റിയിൽ നടന്ന ചടങ്ങിൽ കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ, ഖത്തർ ഉൗർജ സഹമന്ത്രി സഅദ് ശരീദ അൽ കഅബി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.