കുവൈത്ത് സിറ്റി: പരീക്ഷക്ക് കേെട്ടഴുതാൻ ചെവിയിൽ ചെറിയ ഉപകരണം കടത്തിവെച്ച 15 ഹൈസ്കൂൾ വിദ്യാർഥികൾക്ക് ശസ് ത്രക്രിയ വേണ്ടിവന്നു. ഒരുമാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലാണ് രാജ്യത്ത് ഇത്രയും കുട്ടികൾക്ക് ശസ്ത്രക ്രിയ വേണ്ടിവന്നത്. രണ്ട് വർഷത്തിനിടെ വിവിധ ആശുപത്രികളിൽ ഇത്തരത്തിൽ നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ചെവിയിൽ ചെറിയ ഉപകരണം കടത്തിവെച്ച് പരീക്ഷാ ക്രമക്കേട് നടത്തുന്നത് വ്യാപകമാണെന്നാണ് സൂചന.
തട്ടിപ്പ് നടത്തുന്നവരിൽ ഭൂരിഭാഗം പേരും പരീക്ഷ കഴിഞ്ഞ് സ്വയം പുറത്തെടുക്കുന്നു. ഇതിന് കഴിയാതെ സ്ഥിതി സങ്കീർണമാവുന്നവരാണ് ഡോക്ടറുടെ സഹായം തേടുന്നത്. ചെവിയിൽ ഉപകരണങ്ങൾ കയറ്റിവെക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ചെവിരോഗ ചികിത്സാ വിഭാഗം തലവൻ ഡോ. മുത്ലാഖ് അൽ സൈഹാൻ പറഞ്ഞു. അൾസർ, ആഴത്തിലുള്ള മുറിവുകൾ, രക്തസ്രാവം, അണുബാധ തുടങ്ങിയവക്കാണ് കാരണമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.