കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന് നത് 14,697 സ്വദേശികളെന്ന് മാൻപവർ അതോറിറ്റിയുടെ പുതിയ കണക്കുകൾ. ഇതിൽ 55 പേർ ബിരുദ യ ോഗ്യതയുള്ളവരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരത്തോളം പേരുടെ കുറവാണ് സ്വകാര്യ മേഖല തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഉണ്ടായത്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം എട്ടുശതമാനം വർധനയുണ്ടാപ്പോൾ ഇൗ വർഷം കുറയുകയാണുണ്ടായത്. പരമാവധി പേർക്ക് സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്തി നൽകാൻ മാൻപവർ അതോറിറ്റി സഹായിക്കും. 150 പേർക്ക് ഉടൻ ജോലി നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ രണ്ടുവർഷത്തിനകം 10,000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ഉറപ്പാക്കുന്നവിധം സർക്കാർ പദ്ധതി തയാറാക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശി സംവരണ തോത് ഉയർത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾ ആലോചനയിലുണ്ട്. തൊഴിൽവിപണിയുടെ ആവശ്യം, വിദ്യാസമ്പന്നരും സന്നദ്ധതയുള്ളവരുമായ കുവൈത്തികളുടെ എണ്ണം എന്നിവ പരിഗണിച്ചാണ് തോത് നിശ്ചയിക്കുക.
അതേസമയം, ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. പൊതുവിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. നേരത്തെ, ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും കയറാൻ തയാറായില്ല. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 30,000 സ്വദേശികൾക്ക് നൽകിവരുന്ന സബ്സിഡി തുക കഴിഞ്ഞ വർഷം വർധിപ്പിച്ചിരുന്നു. സെക്കൻഡറി, ഇൻറർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറിൽനിന്ന് 161 ദീനാർ ആയും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറിൽനിന്ന് 161 ആയുമാണ് വർധിപ്പിച്ചത്. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സർക്കാർ നൽകിവരുന്ന അലവൻസാണ് വർധിപ്പിച്ചത്. എന്നിട്ടും താൽപര്യം കാണിക്കാത്തതാണ് അധികൃതരെ കുഴക്കുന്നത്. സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് സ്വകാര്യ തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.