കുവൈത്ത് സിറ്റി: 44ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. നാ ഷനൽ കൗൺസിൽ ഒാഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സിെൻറ ആഭിമുഖ്യത്തിൽ മിശ്രിഫി ലെ ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ 5, 6, 7, 7 ബി എന്നിവിടങ്ങളിലാണ് പുസ്തക മേള. വായനയ ാണ് അറിവിെൻറ വഴിയെന്നും കുവൈത്ത് സമൂഹം വായനയെ സ്നേഹിക്കുന്ന പ്രബുദ്ധ സമൂഹമാണെന്ന് മേള സാക്ഷ്യം വഹിക്കുന്നതായും ഉദ്ഘാടനം ചെയ്ത വാർത്തവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ ജബ്രി പറഞ്ഞു.
30 രാജ്യങ്ങളിൽനിന്നുള്ള 500 പ്രസാധകരുടെ 1,09,391 പുസ്തകങ്ങൾ മേളയിലുണ്ടാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ സഅദ് അൽ ഇനീസി വ്യക്തമാക്കി. മൂന്നര ലക്ഷത്തോളം പേർ മേള സന്ദർശിക്കുമെന്നാണ് കരുതുന്നത്. 1975ലാണ് കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചത്. സ്റ്റാളുകളെയും പ്രസാധകരെയും പറ്റിയുള്ള വിവരങ്ങളും മറ്റു പൊതു വിവരങ്ങളും ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകവും പുറത്തിറക്കി.
ആൻഡ്രോയ്സ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെയും വിവരങ്ങൾ അറിയാം. മേളയോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും നടക്കും. വിദഗ്ധരുടെ ആറ് പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ഇൻറലക്ച്വൽ ഇൗവനിങ്, വിഷ്വൽ ഷോ, ഫോേട്ടാഗ്രഫി എക്സിബിഷൻ, കാരിക്കേച്ചർ എക്സിബിഷൻ, കുട്ടികൾക്കുള്ള ശിൽപശാല എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 22641079 -22630591-22630749 എന്നീ നമ്പറുകളിലും kutbookfair@nccal.gov.kw എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.