കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അറവുശാലയായി കാപിറ്റൽ ഗവർണറേറ്റിൽ പുതുതായി നിർമിച്ച അറവുശാല പ്രവർത്തനം ആരംഭിച്ചു.
അൽ മവാഷ് കമ്പനി സ്ഥാപിച്ച ഇവിടെ കുടുംബമായി എത്തുന്നവർക്ക് ദിനംപ്രതി 200 അറവുകൾ നടത്തിക്കൊടുക്കാനുള്ള സൗകര്യമുണ്ട്. പുറമെ 1000 കമ്പനികൾക്കുവേണ്ട അറവ് കാര്യങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യവുമുണ്ട്. 94000 ചുതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ മൂന്ന് സമയങ്ങളിലായി 18,000 ആടുമാടുകളെ അറുത്ത് മാംസമാക്കാനുള്ള ശേഷിയുണ്ട്.
പ്രധാന കെട്ടിടം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, കടകൾ, കാലി മാർക്കറ്റ്, ലേലം വിളിക്കുന്നതിനുള്ള പ്രത്യേക മുറ്റം, കാലികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള പ്രത്യേക ഇടങ്ങൾ, 400 വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള സൗകര്യം, 400 പേർക്ക് ഒരുമിച്ച് നമസ്കരിക്കാൻ സാധിക്കുന്ന പള്ളി തുടങ്ങിയ വിവിധ സൗകര്യങ്ങളോടു കൂടിയതാണ് ഈ കേന്ദ്രം. മുഴുവൻ ഭാഗങ്ങളും പ്രവർത്തനക്ഷമമാകുന്നതോടെ സ്വദേശികളും വിദേശികളുമുൾപ്പെടെ ഇവിടെ 500 പേർക്ക് പുതിയ തൊഴിലവസരം ഉണ്ടാകുമെന്ന് ഡയറക്ടർ അലി അബ്ദുൽ വഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.