കുവൈത്ത് സിറ്റി: മിന അബ്ദുല്ല ഏരിയയിലെ പള്ളിക്കുസമീപം വ്യവസായിക മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ൈഡ്രവറെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെയും നടപടിയുണ്ടാകും. വ്യവസായിക മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെ പറ്റി എൻവയൺമെൻറൽ പൊലീസ് ഡിപ്പാർട്ട്മെൻറിലെ എൻവയൺമെൻറൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് അന്വേഷിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡ്രൈവറെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് പാരിസ്ഥിതിക ലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ എൻവയൺമെൻറൽ പൊലീസ് സുരക്ഷ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും പരിസ്ഥിതി നിയമ ലംഘനങ്ങൾ നടത്തുന്നവരെ കുറിച്ച വിവരങ്ങൾ കൈമാറാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.