കുവൈത്ത് സിറ്റി: രാജ്യത്ത് 3126 മരുന്നുകൾക്ക് വില കുറയുന്നു. 86 ശതമാനം വരെയാണ് വില കുറയുക. രോഗികൾക്ക് ആശ്വാസം പകരുന്ന തീരുമാനം കുവൈത്ത് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അൽ സബാഹ് ആണ് പ്രഖ്യാപിച്ചത്. ജി.സി.സി തലത്തിൽ മരുന്നു വിലയിൽ ഏകീകരണം വരുത്താനുള്ള തീരുമാനത്തിെൻറ ഭാഗമായാണിത്. 2016 ഡിസംബറിൽ നടന്ന 27ാമത് ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് അംഗരാജ്യങ്ങൾക്കിടയിൽ മരുന്നു വില ഏകീകരിക്കണമെന്ന നിർദേശം ഉയർന്നത്.
മരുന്നുവില കുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന വിലനിർണയ സമിതിക്ക് രൂപം നൽകിയിരുന്നു. സമിതിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ഇതനുസരിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, പ്രഷർ പോലുള്ള ജീവിതശൈലി രോഗങ്ങൾ എന്നിവയുടെ ചികിത്സക്കുവേണ്ട 1033 മരുന്നുകളുടെ വിലയിൽ 84 ശതമാനംവരെ വില കുറയും. ത്വഗ്രോഗം, ശ്വാസകോശ സംബന്ധമായ രോഗം, ഉദരരോഗം എന്നിവയുടെ ചികിത്സക്കുള്ള 675 മരുന്നുകൾക്ക് 83 ശതമാനംവരെ വില കുറയും. മൂത്രസംബന്ധമായ രോഗങ്ങളുടെ ചികിത്സക്കുള്ള 384 മരുന്നുകൾക്ക് 78 ശതമാനംവരെയാണ് വില കുറയുക. ആമാശയ–കരൾ സംബന്ധമായ രോഗങ്ങൾക്കും ട്യൂമർ ചികിത്സക്കും വേണ്ടിയുള്ള 1034 തരം മരുന്നുകൾക്ക് 86 ശതമാനംവരെ വില കുറയുമെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.