കുവൈത്ത് സിറ്റി: കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ വിവാഹസൽക ്കാരം ഒഴിവാക്കി ആ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകി കുവൈത്ത് മലയാളിയുടെ മാതൃക. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് അമ്പാടിയിൽ രാമചന്ദ്രൻ നായരുടെയും ശാന്തമ്മയുടെയും മകനായ സന്തോഷ് കുമാറിെൻറയും ഗൂഡല്ലൂർ തുറപള്ളി പുത്തൻവീട്ടിൽ ദേവേന്ദ്രെൻറയും സത്യഭാമയുടെയും മകൾ അമോദിനിയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 17നാണ് നിശ്ചയിച്ചത്.
എന്നാൽ, വിവാഹച്ചടങ്ങ് നടത്തി സൽക്കാരം ഒഴിവാക്കി പൂർണമായും ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം അറിയിച്ചും ഇതിനകം ക്ഷണിക്കപ്പെട്ടവർക്കുള്ള പ്രയാസത്തിൽ ക്ഷമ പറഞ്ഞും സന്തോഷ്കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗമാണ് സന്തോഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.