കുവൈത്ത് സിറ്റി: രാജ്യത്ത് ഇത്തവണ പൊതു ഇടങ്ങളിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയവര ുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവ്. ശക്തമായ ചൂടാണ് ഇതിന് കാരണമായി പറ യുന്നത്. കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ വലിയ വിദേശി സമൂഹങ്ങളിലൊന്നായ മലയാളികളും ആഘോഷ പരിപാടികളിൽനിന്ന് വിട്ടുനിന്നു. നേരത്തേ നിശ്ചയിച്ചിരുന്ന പിക്നിക്കുകൾ ഉൾപ്പെടെ പലരും റദ്ദാക്കി. ചൂട് കാരണം ബീച്ചിലും പാർക്കിലും ആളുകുറഞ്ഞപ്പോൾ കുടുംബങ്ങളോടൊത്ത് പലരും ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത് മാളുകളും വാണിജ്യ സമുച്ചയങ്ങളുമാണ്.
സാധാരണ ബീച്ചുകളിലും പാര്‍ക്കുകളിലും പെരുന്നാള്‍ ദിവസം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. വാണിജ്യ സമുച്ചയങ്ങൾ അലങ്കരിച്ച് ആളുകളെ ആകർഷിക്കും വിധം കമനീയമാക്കിയിരുന്നു. ഷോപ്പിങ്ങിന് വിവിധതരം ഒാഫറുകളുമുണ്ടായിരുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മുബാറകിയ്യ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വലിയ ജനപങ്കാളിത്തമായിരുന്നു. മുബാറകിയ്യ മാര്‍ക്കറ്റിലെ വെള്ളം തെറിപ്പിക്കുന്ന ഫാനുകൾ കഠിനമായ ചൂടിന് വലിയ ആശ്വാസമായി. കടലിന് മുകളിലൂടെയുള്ള ശൈഖ് ജാബിർ പാലത്തിലും ധാരാളം ആളുകൾ എത്തിയിരുന്നു. പുലർച്ച കടലിൽ കുളിക്കാനും സ്പീഡ് ബോട്ടുകളിൽ യാത്ര ചെയ്യാനും നിരവധി പേരാണ് എത്തിയത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലെ പോലെ ആൾത്തിരക്കും ആഘോഷവും ഉണ്ടായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നടത്തിയ ഇൗദ് ടൂർ റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.