കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കും സ്വദേശികൾക്കും രണ്ടുരീതിയിൽ പെട്രോൾ വ ില ഏർപ്പെടുത്തില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇത് ഭരണഘടന വിരുദ്ധമാണെന്ന് വിലയി രുത്തിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബർ ഒന്ന് മുതലാണ് രാജ്യത്ത് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്. വില വർധനവിെൻറ ആഘാതം സ്വദേശികൾക്ക് ഒഴിവാക്കിക്കൊടുക്കണമെന്നും വിദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വിവിധ തലങ്ങളിൽനിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് എണ്ണവിലയിൽ വിവേചനം കാണിക്കാനാവില്ലെന്ന് സർക്കാർ നിലപാട് എടുത്തത്.
ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്തര വിപണി വിലയും ക്രമീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സബ്സിഡി പുനരവലോകന സമിതിയെ മന്ത്രിസഭ നിയോഗിക്കുകയുമുണ്ടായി. എന്നാൽ, അന്നത്തെ വർധന തന്നെ വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ പിന്നീട് വില വർധിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.