കുവൈത്ത് സിറ്റി: കുവൈത്തികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് വിവാഹത്തിന് ശേഷം 18 വർഷം കഴിഞ്ഞാൽ പൗരത്വം നല്കാന് മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് വൈകാതെ ഉണ്ടാവും. ഇങ്ങനെ പൗരത്വം ലഭിച്ചവർക്ക് കുവൈത്തി പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടാകും.
മരിച്ച കുവൈത്തിയുടെ വിധവയായ ഭാര്യക്കും 18 വർഷത്തിനുശേഷം രാജ്യത്തിെൻറ പൗരത്വം ലഭിക്കുന്നതിന് അർഹതയുണ്ടാകും. പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ സമ്മതിച്ചതായാണ് റിപ്പോർട്ട്. പാർലമെൻറിലെ ആഭ്യന്തര-പ്രതിരോധ സമിതി സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് മന്ത്രിസഭ വിവാഹത്തിനു ശേഷം 18 വർഷം കഴിഞ്ഞാൽ കുവൈത്തികളുടെ വിദേശികളായ ഭാര്യമാർക്ക് പൗരത്വം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.