ആവോലി പിടിക്കുന്നതിന് നിരോധനം ഇനി നാലുദിവസം കൂടി

കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്ര പരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് ഇ നി നാലുദിവസംകൂടി. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലുള്ള വിലക്ക് ജൂലൈ 15ന് തീരും. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്. വിലക്ക് നീങ്ങുന്നതോടെ ഷർഖ് ഉൾപ്പെടെ മത്സ്യ മാർക്കറ്റുകളിൽ തദ്ദേശീയ ആവോലി ലഭ്യമാവും.

സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തെറ്റായ മത്സ്യബന്ധന രീതികളാണ് മത്സ്യ സമ്പത്തിൽ കുറവുവരാൻ കാരണം. രാജ്യത്തെ മീൻപിടിത്തക്കാർ പ്രചനന കാലത്തെ മത്സ്യബന്ധന വിലക്ക് നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽരാജ്യക്കാർ സമുദ്ര പരിധി ലംഘിച്ച് നിയമവിരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്.

Tags:    
News Summary - kuwait-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.