കുവൈത്ത് സിറ്റി: അതിർത്തി പ്രദേശത്തെ സംയുക്ത എണ്ണ ഖനനം സംബന്ധിച്ച് സൗദി, കുവൈത്ത് അധികൃതർ അടുത്തമാസം ചർച്ച നടത്തും. ജൂണിൽ സൗദിയിൽ നടന്ന ചർച്ചയിൽ ഖനനം പുനരാരംഭ ിക്കാൻ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. അതിർത്തി പ്രദേശത്ത് ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള റിഫൈനറിയാണ് വെറുതെ കിടക്കുന്നത്. ഭൂമി ഉടമസ്ഥാവകാശവും പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെയും തുടർന്ന് 2014 ഒക്ടോബറിലാണ് ഇവിടത്തെ സംയുക്ത ഖനനം നിർത്തിയത്. പദ്ധതിയുടെ ഭാഗമായിരുന്ന ചെവ്റോൺ കമ്പനിക്ക് നഷ്ടപരിഹാരം എങ്ങനെ നൽകും എന്നത് സംബന്ധിച്ചാണ് പ്രധാനമായും ധാരണയാകാനുള്ളത്.
എത്ര തുക നൽകണം, എത്ര വർഷം കൊണ്ട് കൊടുത്തുതീർക്കണം എന്നതിൽ ധാരണയാവാനുണ്ട്. അന്തിമ ധാരണ ആയില്ലെങ്കിലും ജൂണിലെ ചർച്ചയിൽ ശ്രദ്ധേയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംയുക്ത ഖനനം നിലച്ചതുകൊണ്ട് 2017 ജൂലൈ വരെ കുവൈത്തിന് 3.8 ശതകോടി ദീനാറിെൻറ വരുമാന നഷ്ടം ഉണ്ടായി. കുവൈത്ത്, സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രശ്നം തീർത്ത് ഖനനം പുനരാരംഭിക്കാൻ അമേരിക്ക മാസങ്ങളായി മധ്യസ്ഥ ശ്രമം നടത്തുകയാണ്. വിപണിയിൽ ക്ഷാമം നേരിടുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന ആശങ്കയാണ് അമേരിക്കയെ മധ്യസ്ഥശ്രമത്തിന് പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.