കുവൈത്ത് സിറ്റി: യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയിൽ കുവൈ ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ ്യോഗസ്ഥനാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഇര പ്രതിയെ തിരിച്ചറി ഞ്ഞതിനെ തുടർന്നാണ് ജലീബ് അൽ ശുയൂഖ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളിയുടെ സ്പോൺസറുടെ പരാതിയിലാണ് നടപടി. വിമാനത്താവളത്തിലിറങ്ങിയ ഗാർഹിക തൊഴിലാളിയെ ജീവനക്കാരൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പുറത്തെത്തിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിനുശേഷം വിമാനത്താവളത്തിൽ തന്നെ കൊണ്ടുവിട്ടു. ഇവർ സ്പോൺസറോട് വിവരം പറഞ്ഞതിനെ തുടർന്ന് അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നേരേത്ത ഫിലിപ്പീൻസ് തൊഴിലാളികൾ കുവൈത്തിൽ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്ന നിലയിൽ എത്തിയിരുന്നു. ഏറെ നാളത്തെ ചർച്ചക്കൊടുവിലാണ് ബന്ധം നല്ലനിലയിലായത്. വിമാനത്താവളത്തിലെ പൊലീസ് ഉദ്യോഗസ്ഥനിൽനിന്നുതന്നെ ഇത്തരമൊരു സംഭവമുണ്ടായത് ഫിലിപ്പീൻസ് നിലപാട് കടുപ്പിക്കാൻ വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണം ഫിലിപ്പീൻസ് അതി ഗൗരവമായാണെടുക്കുന്നത്. നേരേത്ത തൊഴിലാളിയുടെ കൊലപാതകത്തെ തുടർന്ന് കുവൈത്തിലെ മുഴുവൻ ഫിലിപ്പസേ് തൊഴിലാളികളോടും മടങ്ങിവരാൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് പിന്നീട് ഇൗ നീക്കം ഉപേക്ഷിച്ചത്. പ്രതിക്കെതിരെ കേസ് ചുമത്തി തുടരന്വേഷണങ്ങൾക്കായി കുറ്റാന്വേഷണ വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.