കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് സീസൺ 13 കിരീടം യു.കെ.സി.സിക്ക്. ഫൈനലിൽ ഫ്രൈഡേ കോ ർട്ടിനെതിരെ എട്ട് വിക്കറ്റിനായിരുന്നു അവരുടെ വിജയം. സ്കോർ: ഫ്രൈഡേ കോർട്ട് 101/10, യു.കെ. സി.സി 102/2. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ കോർട്ട് റസീൻ (26), ബില്യാസ് (23), റാഷിദ് (17) എന ്നിവരുടെ ബാറ്റിങ് മികവിൽ 101 റൺസെടുത്തു പുറത്തായി. യു.കെ.സി.സിക്ക് വേണ്ടി അഖ്ലാക്ക് മൂന്ന്, നിലാന്ത മൂന്ന്, റഈസ് രണ്ട് വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ബില്യാസിെൻറ തകർപ്പൻ ബാറ്റിങ്ങാണ് ഫ്രൈഡേ കോർട്ടിനു പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിങ്ങിയ യു.കെ.സി.സി സൽമാൻ ഫക്കിയുടെയും (36) ക്യാപ്റ്റൻ ആരിഫിെൻറയും (33 നോട്ടൗട്ട്) സാദിക്കിെൻറയും (23 നോട്ടൗട്ട്) ബാറ്റിങ് മികവിൽ 12.3 ഓവറിൽ അനായാസം വിജയിച്ചു. ഫ്രൈഡേ കോർട്ട്ന് വേണ്ടി റാഷിദും യൂനുസും ഓരോ വിക്കറ്റ് വീഴ്ത്തി. മാൻ ഓഫ് ദ ഫൈനലായി ആരിഫിനെയും മാൻ ഓഫ് ദ സീരീസായി മുംബൈ ഇന്ത്യൻസിെൻറ മുഹമ്മദ് താരിഖിനെയും തിരഞ്ഞെടുത്തു. മികച്ച ബൗളറായി അനീഷ് മാത്യുവും ബാറ്റ്സ്മാനായി മുഹമ്മദ് താരിഖും തിരഞ്ഞെടുക്കപ്പെട്ടു.
ലുലുമണി ഡി.ജി.എം സുബാഹീർ തയിൽ, മാനേജർ കാർവർണൻ മംഗലത്ത്, മാർക്കറ്റിങ് ഓഫിസർ നൂർ മുഹമ്മദ്, ഫേസ് റ്റു ഫേസ് മാനേജർ കെ.ടി. ഇല്യാസ്, എ.സി.എൽ ഡയറക്ടർ നിഷാദ് ഫസൽ, കെ.പി.എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, കെ.വി. സമീഉല്ല, നിയാസ് ലത്തീഫ്, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവർ സന്നിഹിതരായി. കെ.പി.എൽ സീസണ് 14 മത്സരങ്ങൾ ഡിസംബറിൽ വിവിധ ഗ്രൗണ്ടുകളിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 97494035, 90010786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.