കുവൈത്ത് സിറ്റി: ഇസ്രായേൽ ഫലസ്തീനികൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രിയും കുടിയേറ്റക്കാരും കഴിഞ്ഞ ദിവസം നടത്തിയ അക്രമം പുതിയ പ്രകോപനപരമായ പ്രവൃത്തിയാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ചാർട്ടറുകളുടെയും തുടർച്ചയായ ലംഘനമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ നയങ്ങൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, ആവർത്തിച്ചുള്ള ലംഘനങ്ങൾ എന്നിവ തുടരുന്നതിനെതിരെ കുവൈത്തിന്റെ പൂർണമായ എതിർപ്പ് മന്ത്രാലയം ആവർത്തിച്ചു.
ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് ആവശ്യമായ അന്താരാഷ്ട്ര സംരക്ഷണം നൽകാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിന്റെയും (യു.എൻ.എസ്.സി) ഇടപെടലിനെ പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.