കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിൽ നിയമവിരുദ്ധ കുടിയേറ്റ വ്യാപനം ശക്തിപ്പെടുത്തുകയും, അധിനിവേശ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലി സേനയുടെ തീരുമാനങ്ങളെയും നടപടികളെയും കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷ കൗൺസിലും ഈ നടപടികളെ എതിർക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് സൂചിപ്പിച്ചു.
ഇസ്രായേൽ നടപടി സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾ, സ്ഥാപിത മാനദണ്ഡങ്ങൾ, യു.എൻ രക്ഷ കൗൺസിൽ പ്രമേയങ്ങൾ, ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റങ്ങൾ ഉടനടി നിർത്തലാക്കണമെന്ന് ആഹ്വാനം ചെയ്തത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായം എന്നിവ ലംഘിക്കുന്നതായും പറഞ്ഞു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്കുള്ള ഉറച്ച പിന്തുണ കുവൈത്ത് ആവർത്തിച്ചു. കിഴക്കൻ ജറുസലം തലസ്ഥാനമായി 1967 ലെ അതിർത്തിക്കുള്ളിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അതിൽ പ്രധാനമെന്നും ചൂണ്ടിക്കാട്ടി.
ഇസ്രായേൽ തുടരുന്ന ലംഘനങ്ങൾ തടയുന്നതിനുള്ള ഇടപെടണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് വിദേശകാര്യമന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.