കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് ചാർട്ടർ വിമാന സർവീസ് തുടങ്ങി. ആദ്യ വിമാനമായി എൻ.എസ്.എച്ച് കമ്പനി തൊഴിലാളികളുമായി ഇൻഡിഗോ വിമാനം യാത്രയായി. ഇവരുടെ മൂന്ന് വിമാനങ്ങൾ ബുധനാഴ്ച സർവീസ് നടത്തി.
ആദ്യവിമാനം രാവിലെ 9.30ന് തിരുവനന്തപുരത്തേക്കും രണ്ടാം വിമാനം 10.30നും ലക്നോവിലേക്കുമായിരുന്നു. മൂന്നാമത്തെ വിമാനം ഉച്ചക്ക് രണ്ടരക്ക് ലക്നോവിലേക്ക് പറന്നു. ഒാരോ വിമാനത്തിലും 164 വീതം യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ തൊഴിലാളികളെ നാട്ടിലയക്കാനാണ് നാസർ അൽ ഹജ്രി കമ്പനി വിമാനങ്ങൾ ചാർട്ടർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.