കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ഫുട്ബാൾ മൽസരത്തിൽ ജേതാക്കളായ ഗ്രാന്റ് സോക്കർ എഫ്.സി ടീം

കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ഫുട്ബാൾ; ഗ്രാന്റ് സോക്കർ എഫ്.സി ജേതാക്കൾ

കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളന പ്രചാരണാർഥം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വി.കെ.പി. ഹമീദലി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഗ്രാന്റ് സോക്കർ എഫ്.സി ജേതാക്കൾ. ഫൈനലിൽ മാക് എഫ്.സിയെ തോൽപ്പിച്ചാണ് കിരീടനേട്ടം.

ഫഹാഹീൽ സൂഖ് സബാ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും സ്പോർട്സ് വിങ് ചെയർമാനുമായ യു.പി. ഫിറോസ് സ്വാഗതവും ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.

16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഹരി ടോപ്സ്കോററായും ജവാദ് മികച്ച ഗോൾകീപ്പറായും നിതിൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും തെരെഞ്ഞെടുക്കപ്പെട്ടു. ശരത്താണ് മികച്ച ഡിഫന്റർ.

കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, അഹമ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, റഊഫ് മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, ഷാഹുൽ ബേപ്പൂർ, റസാഖ് അയ്യൂർ, മിസ്ഹബ് മാടമ്പില്ലത്ത്, കബീർ തളങ്കര, അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്‌റഫ്, ഖാദർ കൈതക്കാട്, സൈനുദ്ദീൻ കടിഞ്ഞിമൂല എന്നിവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ലത്തീഫ് മൗലവി, അബ്ദുൽ റഹ്‌മാൻ തുരുത്തി, ഷംസീർ ചീനമ്മാടം, അബ്ദുല്ല അഷ്‌റഫ്, സമദ്, ഷംസീർ നാസർ, ഷാനവാസ് ഹൈത്തം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - K.M.C.C. Thrikaripur Mandal Football; Grand Soccer FC are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.