കുവൈത്ത് സിറ്റി: രാജ്യത്ത് വടക്കൻ കൊറിയയിൽനിന്നുള്ളവർക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ െറസിഡൻഷ്യൽകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നിലവിൽ കുവൈത്തിലുള്ള ഈ വിഭാഗത്തിെൻറ തൊഴിൽ പെർമിറ്റ് പുതുക്കുന്നതും മറ്റൊന്നിലേക്ക് മാറ്റുന്നതും ഇതോടൊപ്പം നിർത്തിവെച്ചിട്ടുണ്ട്.
ജൂലൈ 18ന് ഇറങ്ങിയ മന്ത്രിസഭയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇഖാമ കാര്യാലയത്തിെൻറ നടപടി. നിലവിൽ ഇഖാമ കാലാവധി തീരാറായ 1800 വടക്കൻ കൊറിയക്കാർ രാജ്യത്തുണ്ട്. ഇവരിലധികവും വിവിധ കോൺട്രാക്ടിങ് കമ്പനികളുടെ കീഴിൽ നിർമാണജോലികൾ ചെയ്തുവരുന്നവരാണ്. ആഭ്യന്തരമന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് പ്രാബല്യത്തിലായതോടെ അടുത്ത ഏതാനും ദിവസത്തിനുള്ളിൽ ഇവർക്ക് കുവൈത്ത് വിടേണ്ടിവരും.
ആണവ പരീക്ഷണത്തിലൂടെയും ആയുധ നിർമാണത്തിലൂടെയും വടക്കൻ കൊറിയ ലോകത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ആ രാജ്യക്കാർക്ക് വിസ നൽകുന്നതുൾപ്പെടെ ബന്ധങ്ങൾ അവസാനിപ്പിക്കാൻ കുവൈത്ത് തീരുമാനിച്ചത്. വടക്കൻ കൊറിയയിലേക്കും അവിടെനിന്ന് കുവൈത്തിലേക്കുമുള്ള വ്യോമയാന സർവിസുകൾ നേരത്തെ നിർത്തിവെച്ചിട്ടുണ്ട്. ആ രാജ്യത്തേക്ക് കുവൈത്തിൽനിന്ന് പണമയക്കുന്നതിനും വിലക്കുണ്ട്. ഉത്തര കൊറിയയിൽനിന്ന് സ്വർണവും ടൈറ്റാനിയം പോലുള്ള അപൂർവ ലോഹങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് വാണിജ്യ മന്ത്രാലയം വിലേക്കർപ്പെടുത്തിയിട്ടുണ്ട്.
നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും പരോക്ഷമായി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. വ്യക്തികൾ കൊണ്ടുവരുന്നതിനും വിലക്ക് ബാധകമാണ്. കുവൈത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ഉത്തര കൊറിയയിൽ ബ്രാഞ്ചുകൾ സ്ഥാപിക്കരുതെന്നും നിലവിലുള്ളവ അടച്ചുപൂട്ടണമെന്നും നേത്തെ, നിർദേശിച്ചിരുന്നു. കുവൈത്തി കമ്പനികളോട് ഉത്തര കൊറിയയിലെ ഇടപാടുകൾ അവസാനിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുമുണ്ട്. ഫലത്തിൽ വടക്കൻ കൊറിയയുമായി കുവൈത്ത് സമ്പൂർണമായി ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.