കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് ഹൈദരാബാദിലേക്ക് പ്രതിദിന സർവിസ് ആരംഭിച്ചു. 165 യാത്രക്കാരുമായി ആദ്യ വിമാനം കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് കുവൈത്തിൽനിന്ന് പറന്നുയർന്നു. പുലർച്ചെ 2.20നാണ് ഹൈദരാബാദിൽനിന്ന് തിരിച്ചുള്ള സർവിസ്. ദിവസവും വൈകീട്ട് 6.40ന് കുവൈത്തിൽനിന്ന് പുറപ്പെടുകയും പുലർച്ചെ 1.35നു തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് അഹ്മദാബാദ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്. ഇതുമൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്താതെ യാത്രക്കാർക്ക് കുവൈത്തിലേക്കും തിരിച്ചും യാത്രചെയ്യാൻ കഴിയുമെന്ന് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു. കമ്പനിയുടെ കൊച്ചി, അഹ്മദാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്കുള്ള സർവിസുകൾ ജനുവരിയിൽ ആരംഭിക്കുമെന്ന് സി.ഇ.ഒ അറിയിച്ചു. ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവിസ് ആരംഭിക്കാൻ ജസീറ എയർവേസിന് താൽപര്യമുണ്ട്.
പ്രതിവാരം 12,000 യാത്രക്കാരെ കൊണ്ടുപോവാനേ നിലവിൽ അനുമതിയുള്ളൂ. ഇത് ഉയർത്താൻ ഇരുരാജ്യങ്ങളിലേയും സർക്കാറുകളോട് ആവശ്യപ്പെടുമെന്ന് രോഹിത് രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ജസീറയുടെ നവീകരിച്ച എയർബസ് A320 എയർ ക്രാഫ്റ്റുകൾ ആണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവിസിനായി ഉപയോഗിക്കുന്നത്. ഇക്കോണമി യാത്രക്കാർക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 50 കിലോയും ബാഗേജ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.