??????? ??? ?????????? ???????????

ജാബിർ ആശുപത്രി നാളെ മുതൽ സ്വദേശികളെ സ്വീകരിക്കും

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആതുരാലയം ജനൂബ് സുർറയിൽ ഉദ്ഘാടനം കഴ ിഞ്ഞ ജാബിർ അൽ അഹ്മദ് ആശുപത്രി തിങ്കളാഴ്ച മുതൽ സ്വദേശി രോഗികളെ സ്വീകരിച്ചു തുടങ് ങും. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ എമർജൻസി വിഭാഗം ജനൂബ് സുർറയിലെ കുവൈത്തികൾക്കു വേണ്ടിമാത്രമാണ് തുറന്നുകൊടുക്കുക. കുവൈത്ത് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തി ൽ മുബാറക് അൽ കബീർ ഹെൽത്ത് ഡയറക്ടർ ഡോ. സഈദ് അൽ ദർഅയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ നവംബർ 28ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാർമികത്വത്തിലും സാന്നിധ്യത്തിലുമാണ് ജാബിർ അൽ അഹ്മദ് ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. 7,20,000 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആതുരാലയമായാണ് എണ്ണപ്പെടുന്നത്. ഇവിടെ 1168 പേരെ കിടത്തിചികിത്സിക്കാൻ സൗകര്യവും 36 ശസ്ത്രക്രിയ മുറികളുമുണ്ട്.
50 ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയോടനുബന്ധിച്ച് ഹെലിപാഡും 5000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. പ്രവർത്തനം പൂർണതോതിലാവാൻ സമയമെടുക്കും.

വിവിധ ഘട്ടങ്ങളിലായാണ് ജാബിർ ആശുപത്രി പൂർണമായി പ്രവർത്തനസജ്ജമാകുക. ആശുപത്രി നടത്തിപ്പ് ചുമതല വിദേശ പങ്കാളികളെ ഏൽപിക്കാൻ ആലോചനയുള്ളതായും റിപ്പോർട്ടുണ്ട്. മിശ്രിഫിലെ ജനൂബ് അൽ സുർറയിൽ 4.2 മില്യൻ ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ആശുപത്രി സ്വദേശികളുടെ ചികിത്സക്ക് മാത്രമായി നിർമിച്ചതാണ്.

Tags:    
News Summary - jabir hospital-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.