കുവൈത്ത് സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ പട്ടണങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ ശക്തികൾ തുടരുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്.
സമാധാന ശ്രമങ്ങളെ തകർക്കുക, ഫലസ്തീൻ ജനതക്കെതിരായ ലംഘനങ്ങളും കുറ്റകൃത്യങ്ങളും തുടരാൻ കുടിയേറ്റക്കാരെ പ്രാപ്തരാക്കുക എന്നീ ഇസ്രായേൽ നീക്കങ്ങൾ ആക്രമണങ്ങൾ വ്യക്തമാക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അക്രമങ്ങൾ തടയുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.