കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സ്വർണ, ആഭരണ പ്രദർശന മേളക്ക് മിഷ്റഫിലെ എക്സിബിഷൻ ഗ്രൗണ്ടിൽ തുടക്കം. കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനിയുടെ (കെ.ഐ.എഫ്) നേതൃത്വത്തിൽ നടക്കുന്ന മേളയിൽ 200ലേറെ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തമുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും അഭിമാനകരവും വിജയകരവുമായ വാർഷിക സ്വർണാഭരണ പ്രദർശനങ്ങളിലൊന്നാണിതെന്ന് കുവൈത്ത് ഇന്റർനാഷനൽ ഫെയർ മാർക്കറ്റിങ് ആൻഡ് മെർച്ചൻഡൈസ് സി.ഇ.ഒ ബസ്മ അൽ ദുഹൈം പറഞ്ഞു. കുവൈത്തിന് പുറമെ ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ലബനാൻ, തുർക്കിയ, ഇറ്റലി, യു.എസ്, തായ്ലൻഡ്, സിംഗപ്പൂർ, ഹോങ്കോങ്, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം മേളയിലുണ്ട്.
ബിസിനസുകാർക്കും സംരംഭകർക്കും അവരുടെ ആഭരണങ്ങളും ഡിസൈനുകളും അവതരിപ്പിക്കാനുള്ള മികച്ച സൗകര്യം എക്സിബിഷനിലുണ്ട്. രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശന സമയം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 10 വരെയാണ് സമയം. 150,000 ത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന എക്സിബിഷൻ തിങ്കളാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.