കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറ്

കേഫാക് അന്തർജില്ല ഫുട്ബാൾ: കണ്ണൂർ, പാലക്കാട്, മലപ്പുറം ജയിച്ചു

കുവൈത്ത് സിറ്റി: കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറിൽ ഫോക് കണ്ണൂർ, എംഫാക് മലപ്പുറം, പല്‍പക് പാലക്കാട് ടീമുകൾക്ക് ജയം. പഴയ താരങ്ങള്‍ അണിനിരന്ന മാസ്റ്റേഴ്സ് ലീഗിലെ ആദ്യമത്സരത്തിൽ ഫോക് കണ്ണൂർ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് എറണാകുളത്തെ പരാജയപ്പെടുത്തി. കണ്ണൂരിനുവേണ്ടി ലത്തീഫ് രണ്ടു ഗോൾ നേടിയപ്പോൾ ഉണ്ണികൃഷ്ണൻ ഒരു ഗോൾ നേടി.

രണ്ടാം മത്സരത്തിൽ കെ.ഇ.എ കാസർകോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എംഫാക് മലപ്പുറം സെമിസാധ്യത നിലനിർത്തി. മലപ്പുറത്തിനുവേണ്ടി സലീമാണ് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ പൽപക് പാലക്കാട് നിലവിലെ ചാമ്പ്യന്മാരായ ട്രാസ്‌ക് തൃശൂരിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സുനിൽ, അബ്ബാസ് എന്നിവര്‍ ഗോൾ നേടി. വാശിയേറിയ നാലാം മത്സരത്തിൽ കോഴിക്കോടും തിരുവനന്തപുരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ജില്ല സോക്കർ ലീഗിലെ ആദ്യമത്സരത്തിൽ എറണാകുളം, കോഴിക്കോട് ടീമുകൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ പല്‍പക് പാലക്കാട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എംഫാക് മലപ്പുറത്തെ പരാജയപ്പെടുത്തി. ജിനീഷ് കുട്ടാപ്പു ആണ് പാലക്കാടിനുവേണ്ടി ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി. സുഹൂദാണ് കണ്ണൂരിനുവേണ്ടി വിജയഗോൾ നേടിയത്.

ആവേശമായ നാലാം മത്സരത്തിൽ തിരുവനന്തപുരം-കെ.ഇ.എ കാസർകോട് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മത്സരങ്ങൾ വീക്ഷിക്കാൻ വിവിധ ജില്ല അസോസിയേഷൻ പ്രതിനിധികളും നിരവധി ഫുട്ബാള്‍പ്രേമികളും മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

Tags:    
News Summary - Inter-District Football: Kannur, Palakkad and Malappuram won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.