കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന നിർദിഷ്ട ഇൻഷുറൻസ് ആശുപത്രി പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ നിർദിഷ്ട ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനസജ്ജമാകുന്നതുവരെ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിലവിലെ 50 ദീനാർ ആയി തുടരും. 2020ൽ ആശുപത്രികളുടെ നിർമാണം പൂർത്തിയാകുമെന്നാണ് മന്ത്രാലയത്തിെൻറ പ്രതീക്ഷ. ഇതിനുശേഷം മാത്രമാണ് 130 ദീനാറായി പ്രീമിയം വർധിപ്പിക്കുക.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെതന്നെ ഭാഗമായുള്ള രണ്ട് ക്ലിനിക്കുകളാണ് 2018 ജനുവരിയിൽ ഫർവാനിയയിലും ദജീജിലും പ്രവർത്തനമാരംഭിക്കുക. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്ന് വലിയ ആശുപത്രികളുമാണ് നിലവിൽവരുക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക. അഹ്മദി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കമായി. 36,793 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് അഹ്മദി ഇൻഷുറൻസ് ആശുപത്രി.
നാലു നിലകളും ബെയ്സ്മെൻറുമുള്ള ആശുപത്രിയിൽ 300 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ഓരോ മൂന്നു മാസത്തിലും ഒരു ഹെൽത്ത് സെൻറർ എന്ന തോതിൽ ക്ലിനിക്കുകൾ തുടങ്ങും. എല്ലാ പ്രാഥമിക ഹെൽത്ത് സെൻററുകളും ആശുപത്രികളും 2020ഓടെ വിദേശികൾക്ക് തുറന്നു കൊടുക്കാനാകുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. എല്ലാം പൂർത്തിയായശേഷം മാത്രമാണ് ഇൻഷുറൻസ് പ്രീമിയം 130 ദീനാറായി വർധിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.