കുവൈത്ത് സിറ്റി: ഇന്ത്യൻ വ്യോമയാന മന്ത്രാലയം കുവൈത്ത് വ്യോമയാന വകുപ്പുമായി ചർച്ച നടത്തി. വിമാന സർവീസുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള തർക്കം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തർക്കം കാരണമാണ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത് ദൗത്യത്തിെൻറ നാലാം ഘട്ടത്തിൽ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾക്ക് അവസരം നൽകുകയും കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുകയും ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയത്.
സ്വകാര്യ കമ്പനികൾ ട്രാവൽസുകൾ വഴി ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോയി. കൊമേഴ്സ്യൽ സർവീസിന് സമാനമായ രീതിയിൽ സർവീസ് നടത്തുേമ്പാൾ തങ്ങൾക്കും അവസരം വേണമെന്ന് കുവൈത്തി വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും വാദിച്ചു. തുടർന്ന് വന്ദേഭാരത് സർവീസുകൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് ആണ് കാരണം പറഞ്ഞത്. ഇന്ത്യ ജൂലൈ 31 വരെ കുവൈത്തിൽനിന്നുള്ള ചാർട്ടർ സർവീസ് ഉൾപ്പെടെ എല്ലാ വിമാനങ്ങൾക്കും അനുമതി നിഷേധിച്ചു. ഇതോടെ അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി ഇന്ത്യക്കാരാണ് പ്രതിസന്ധിയിലായത്. ഇരുരാജ്യങ്ങളുടെയും വ്യോമയാന വകുപ്പുകൾ ചർച്ച ആരംഭിച്ച സ്ഥിതിക്ക് പ്രശ്നം പരിഹരിക്കപ്പെടുമെന്നും വിമാന സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.