കുവൈത്ത് സിറ്റി: കേരളത്തില്‍ നടന്ന മുജാഹിദ് ഐക്യത്തിന്‍െറ പശ്ചാത്തലത്തില്‍ കുവൈത്തിലും പുതിയ നേതൃത്വം നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റായി എം.ടി. മുഹമ്മദ് താനൂര്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ട്രഷററായി ജസീര്‍ പുത്തൂര്‍പള്ളിക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ അടക്കാനി, സ്വാലിഹ് വടകര, വി.എ. മൊയ്തുണ്ണി, അബൂബക്കര്‍ സിദ്ദീഖ് മദനി (വൈസ് പ്രസി), എന്‍ജി. അന്‍വര്‍ സാദത്ത്, സി.വി. അബ്ദുല്ല (സെക്ര), എന്‍ജി. അഷ്റഫ്, പി.വി. അബ്ദുല്‍ വഹാബ്, യൂനുസ് സലീം (ഓര്‍ഗനൈസിങ് സെക്ര.), ഇബ്രാഹിം കുട്ടി സലഫി (ഉപദേശക സമിതി ചെയര്‍.), അബൂബക്കര്‍ വടക്കാഞ്ചേരി (ഉപദേശക സമിതി വൈസ് ചെയര്‍.), മുഹ്യുദ്ദീന്‍ മൗലവി, എന്‍.കെ. മുഹമ്മദ്, എന്‍ജി. അബ്ദുല്ലത്തീഫ്, ഹൈദര്‍ പാഴേരി, എന്‍ജി. മുഹമ്മദ് ശാദുലി, ടി.കെ. ഇബ്രാഹിം, അബ്ദുറഹ്മാന്‍ സ്വലാഹി, അഹ്മദ് കുട്ടി സാല്‍മിയ (ഉപദേശക സമിതി അംഗങ്ങള്‍).
മറ്റു വകുപ്പുകളും സെക്രട്ടറിമാരും അസിസ്റ്റന്‍റ് സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (അബ്ദുല്‍ അസീസ് സലഫി, ആദില്‍ സലഫി), ഒൗഖാഫ് (മുഹമ്മദ് അലി വേങ്ങര, മുഹമ്മദ് റഫീഖ് കൊയിലാണ്ടി), ഐ.ടി (നാസര്‍ ഇഖ്ബാല്‍, കെ.സി. സഅദ്), പബ്ളിക്കേഷന്‍ (സുനില്‍ ഹംസ, ടി.എം. അബ്ദുല്‍ റഷീദ്), മീഡിയ (യു.പി. മുഹമ്മദ് ആമിര്‍, ഫഹദ് പട്ടേല്‍ത്താഴം), വെളിച്ചം (മനാഫ് മാത്തോട്ടം, വീരാന്‍കുട്ടി സ്വലാഹി), നിച്ച് ഓഫ് ട്രൂത്ത് (സയ്യിദ് അബ്ദുറഹ്മാന്‍, സകരിയ്യ മന്‍സൂര്‍), ഫിനാന്‍സ് (അബ്ദുല്ലത്തീഫ് പേക്കാടന്‍), ഹജ്ജ് ആന്‍ഡ് ഉംറ (അയ്യൂബ് ഖാന്‍, ശാഹിദ് കണ്ണേത്ത്), ക്രിയേറ്റിവ് (ഷാനവാസ് കൊല്ലം, എന്‍.കെ. അബ്ദുറഹീം), വിദ്യാഭ്യാസം (എന്‍ജി. ഹുസൈന്‍, മുഹമ്മദ് ബേബി), സോഷ്യല്‍ വെല്‍ഫെയര്‍ (എന്‍ജി. ഉമ്മര്‍കുട്ടി, ടി.പി. നൗഷാദ്), ക്യു.എച്ച്.എല്‍.എസ് (ഹാരിസ് മങ്കട, അഹ്മദ് പൊറ്റയില്‍), എംപ്ളോയ്മെന്‍റ് (താജുദ്ദീന്‍ നന്തി, ഷബീര്‍ കൊയിലാണ്ടി), ലൈബ്രറി (അബ്ദുല്ല കാരക്കുന്ന്, സഅദ് കടലൂര്‍), അല്‍ഫുര്‍ഖാന്‍ (മുഹമ്മദ് അരിപ്ര, അബ്ദുല്‍ ഗഫൂര്‍ ഫറോക്ക്). കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനിയാണ് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന
ഐക്യസമ്മേളനത്തില്‍ സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.