രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധന; ഭൂരിപക്ഷവും ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് വർധനവ് ചൂണ്ടിക്കാട്ടിയത്.

പ്രവാസി തൊഴിലാളികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പ്രാദേശിക മാധ്യമമായ അൽ ജരീദ റിപ്പോർട്ട് പ്രകാരം സ്വകാര്യ തൊഴിൽ വിപണിയുടെ 20.6 ശതമാനം കുവൈത്തികളും 79.4 ശതമാനം പ്രവാസികളുമാണ്.എന്നാൽ, സർക്കാർ മേഖലയിൽ കുവൈത്തി തൊഴിലാളികളാണ് ഭൂരിപക്ഷവും.

നിലവിൽ 79.5 ശതമാനം കുവൈത്തികളും 20 ശതമാനം പ്രവാസികളുമാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. 2024 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം 17 ലക്ഷത്തിലേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 79,000 ത്തിലേറെ പ്രവാസി തൊഴിലാളികളുടെ വർധനയുണ്ടായി.

അതേമസയം, രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണിയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാർ തുടരുകയാണ്. പത്തുലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണ്. പ്രവാസി ജനസംഖ്യയിൽ ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്.

Tags:    
News Summary - Huge increase in the number of migrant workers in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.