കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ഉയർന്ന കോൺസുലാർ സർവിസ് ചാർജ് ഈടാക്കാനുള്ള നയം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ.
ഈ ആവശ്യമുന്നയിച്ചു കൊണ്ട് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നിവേദനം നൽകി.
ലക്ഷക്കണക്കിന് തൊഴിലാളികളായ ഇന്ത്യക്കാർ ഗൾഫു മേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നും കോൺസുലാർ, പാസ്പോർട്ട്, വിസ നിരക്കുകൾ ഉയർന്ന തരത്തിൽ വർധിപ്പിക്കുവാനുള്ള ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ തീരുമാനം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടികാട്ടി.
തീരുമാനം പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.