കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത പുനഃപരിശോധിക്കാൻ തീരുമാനം.
ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പുവരുത്തുന്നതിനായാണ് നടപടി. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധന നടത്താനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാധുതാപരിശോധനയിൽ സംശയം തോന്നിയ ഏതാനും ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകൾ തുടർ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്താനും വ്യാജ യോഗ്യതകൾ സമർപ്പിച്ച് തൊഴിൽ നേടിയവരെ കണ്ടെത്താനും മന്ത്രിസഭ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിേൻറതാണ് നിർദേശം. അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലിയോ പ്രമോഷനോ നേടിയ ഏതാനും ഉദ്യോഗാർഥികൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധം പുലർത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിലെ ജീവനക്കാരനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.