കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അ പേക്ഷ സ്വീകരിക്കുന്നത് ഈമാസം 14 വ്യാഴാഴ്ച വരെ.
ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയ ത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരേത്ത അപേക്ഷിച്ച് കിട്ടാെതപോയ അപേക്ഷകർക്കാണ് ആദ്യ പരിഗണന നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി.
ബിദൂനികളുടെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യം സൗദിയുടെ അംഗീകാരം ലഭിച്ചശേഷം അനുയോജ്യമായ സമയത്ത് അറിയിക്കും. ഇക്കുറി ഹാജിമാരെ മക്കയിലെത്തിച്ച് തിരിച്ച് കുവൈത്തിലെത്തിക്കുന്നതുൾപ്പെടെ സേവനങ്ങൾക്കായി 10 ഹംലകൾക്കാണ് അനുമതി നൽകിയത്.
ഒരു ഹാജിയിൽനിന്ന് 1300 ദീനാർ ഈടാക്കി ഓരോ ഹംലകൾക്കും 200 ഹാജിമാരെ കൊണ്ടുപോകാനാണ് അനുമതി. രാജ്യത്തുനിന്നുള്ള ഹജ്ജ് സർവിസ് ചെലവേറിയതായതിനാൽ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾ ഏതാനും വർഷങ്ങളായി കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നത് വിരളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.