ഗ്രാൻഡ് ഹൈപ്പർ മാലിയ ഔട്ട്ലറ്റ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും വിശിഷ്ടാതിഥികളുടെയും
സാന്നിധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് കുവൈത്ത് സിറ്റിയിലെ മാലിയയിൽ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ 32ാമത് ഔട്ട്ലറ്റാണിത്. 14,000 ചതുരശ്ര അടിയിൽ വിശാലമായ പുതിയ മൾട്ടി-ഫ്ലോർ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ സൂഖ് വതിയ ശാഖക്കു സമീപമാണ്.
ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായ ജമാൽ അൽ ദോസരി, ഖാലിദ് അൽ നഫീസി, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ റാഹിൽ ബാസിം, എക്സിക്യൂട്ടിവ് ഡയറക്ടർ അമാനുല്ല, ഇന്തോനേഷ്യൻ എംബസി പ്രതിനിധികൾ, മാനേജ്മെന്റ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം സാധ്യമാക്കിയ ഉപഭോക്താക്കൾ, മാനേജ്മെന്റ് ടീം എന്നിവർക്ക് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് ന്യായവിലയിൽ മികച്ച നിലവാരമുള്ള ഉൽപന്നങ്ങളും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും സ്റ്റോർ സാന്നിധ്യമാക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്ലറ്റ് തുടങ്ങുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. ഉപഭോക്താക്കൾക്കും മുനിസിപ്പൽ അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പുതിയ മൾട്ടി-ഫ്ലോർ ഹൈപ്പർ മാർക്കറ്റിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങളാൽ സമ്പന്നമാണ്. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻ ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്കുസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.