കുവൈത്ത് സിറ്റി: കുവൈത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2020 ആദ്യ പാദത്തിൽ ഒരു ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുേമ്പാഴാണ് കുറവ്. കോവിഡ് പ്രതിസന്ധിയിൽ ഉൽപാദനത്തിലും വിപണനത്തിലുമുണ്ടായ കുറവാണ് ഇടിവിന് കാരണം.
കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടത്.
കഴിഞ്ഞവർഷം ആദ്യപാദം 9.7 ശതകോടി ദീനാർ ആയിരുന്നു ജി.ഡി.പി. ജി.ഡി.പിയിൽ എണ്ണ മേഖലയുടെ പങ്ക് 40.3 ശതമാനമാണ്. രണ്ടാം പാദത്തിലും മുൻവർഷത്തെ അപേക്ഷിച്ച് ജി.ഡി.പിയിൽ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിെൻറ മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില കൂപ്പുകുത്തിയത് ബജറ്റ് പ്രതീക്ഷകളെ അട്ടിമറിച്ചിട്ടുണ്ട്. ചെലവ് ചുരുക്കലിലൂടെ ഇതിെൻറ ആഘാതം കുറക്കാനാണ് ധനമന്ത്രാലയം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.