കുവൈത്ത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ഭാഗമായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ചർച്ച നടത്തി. ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഉർദുഗാൻ ഞായറാഴ്ച രാത്രി റുസൽവയിലാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്. കുവൈത്ത്- തുർക്കി സഹകരണം കൂടുതൽ വിപുലമാക്കേണ്ടതിെൻറ പ്രധാന്യം ഇരുവരും എടുത്തുപറഞ്ഞു.
ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോൾ പ്രശ്നപരിഹാരത്തിന് അമീർ കൈക്കൊണ്ട മധ്യസ്ഥ നിലപാടിനെ ഉർദുഗാൻ പ്രശംസിച്ചു. അമീറിെൻറ അശ്രാന്ത പരിശ്രമങ്ങൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാവാതിരിക്കാൻ ഇടയാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ സമാധാനത്തിെൻറ ദൂതുമായി അയൽരാജ്യങ്ങളിൽ തുടർച്ചയായി പര്യടനം നടത്തിയ അമീർ ഇക്കാര്യത്തിൽ ലോകത്തിന് മാതൃകയാണ്. കുവൈത്ത് അമീറിെൻറ ശ്രമങ്ങൾ ഫലത്തിലെത്തിക്കാൻ ലോകസമൂഹത്തിെൻറ പിന്തുണയുണ്ടാവണമെന്ന് ഉർദുഗാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, അമീരി ദീവാനികാര്യ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവരുടെയും ഭരണരംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജി.സി.സി പര്യടനത്തിെൻറ ഭാഗമായി ഞായറാഴ്ച ആദ്യം സൗദിയിലെത്തിയ ഉർദുഗാൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രിയാണ് കുവൈത്തിലെത്തിയത്. അമീറുമായുള്ള ചർച്ചക്ക് ശേഷം ഉർദുഗാൻ ഖത്തറിലേക്കാണ് പോയത്. വിമാനത്താവളത്തിൽ അമീറിന് പുറമെ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ്, സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുൾപ്പെടെ ഉർദുഗാനെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.