വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‍യ പെറു വിദേശകാര്യ മന്ത്രി എൽമർ ഷിയലറുമായി കൂടിക്കാഴ്ചയിൽ

വിദേശകാര്യ മന്ത്രി കുവൈത്തിൽ

കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ കുവൈത്ത്, പെറു ധാരണ. പെറു വിദേശകാര്യ മന്ത്രി എൽമർ ഷിയലറിന്റെ കുവൈത്ത് സന്ദർശനത്തിടെയാണ് ഇത്. സന്ദർശനത്തിനിടെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി കുവൈത്ത് സന്ദർശിച്ചതായിരുന്നു എൽമർ ഷിയലർ.

സന്ദർശന വേളയിൽ, പെറു പ്രസിഡന്റിൽ നിന്നുള്ള സന്ദേശം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും അവ വികസിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും സന്ദേശത്തിൽ സൂചിപ്പിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സന്ദേശം ഏറ്റുവാങ്ങി.

വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്‍യ മന്ത്രി ഷിയലറുമായി പ്രത്യേക കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവ ഇരുവരും വിലയിരുത്തി. മിഡിൽ ഈസ്റ്റിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളിൽ കൈവരിച്ച ധാരണയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. നിലവിലുള്ള കരാറുകളുമായി മുന്നോട്ട് പോകാനുള്ള സന്നദ്ധതയും വ്യക്തമാക്കി. സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ഉറപ്പാക്കി. കാലാവസ്ഥ വ്യതിയാനം കൃഷിയിലും ഭക്ഷ്യസുരക്ഷയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് സുസ്ഥിര വികസന സഹകരണത്തിന്റെ പ്രാധാന്യം ഇരുവരും പ്രകടിപ്പിച്ചു. നിക്ഷേപവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരാനും തീരുമാനമായി. മന്ത്രി ഷിയലർ മന്ത്രി അൽ യഹ്‍യയെ പെറു സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

Tags:    
News Summary - Foreign Minister in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.