കുവൈത്ത് സിറ്റി: കർഫ്യൂ സമയത്ത് ഭക്ഷണ വിതരണ സർവിസുകൾക്ക് നൽകുന്ന പ്രത്യേകാനുമതിയുടെ ഭാഗമായി 4260 പെർമിറ്റുകൾ നൽകി. ഡെലിവറി സർവിസ് നടത്തുന്നവർ പെർമിറ്റ് നേടിയോ എന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ചെക്പോയൻറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു.
പരിശോധനക്ക് മുനിസിപ്പാലിറ്റി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത റസ്റ്റാറൻറുകൾക്ക് മാത്രമാണ് കർഫ്യൂ സമയത്തെ ഡെലിവറി സർവിസിന് അനുമതി. വൈകീട്ട് നാലു മുതൽ രാവിലെ എട്ടു വരെയാണ് കർഫ്യൂ. വൈകീട്ട് അഞ്ചു മുതൽ രാത്രി ഒന്നുവരെ ഫുഡ് ഹോം ഡെലിവറി സർവിസ് നടത്താം. ജീവനക്കാർ കർശനമായ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണം.
പരിശോധനയിൽ പിടിയിലായവരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളി വിസയിലുള്ളവരായിരുന്നു. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടി പുറത്ത് ഡെലിവറി തൊഴിലിൽ ഏർപ്പെട്ടവരാണ് പിടിയിലായത്. ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനികളുടെ സ്പോൺസർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.