കുവൈത്ത് സിറ്റി: പ്രാദേശിക കര്‍ഷകര്‍ക്ക് വിപണിയിൽ കൂടുതല്‍ അവസരങ്ങള്‍ നല്കണമെ ന്നാവശ്യപ്പെട്ട് പച്ചക്കറികള്‍ സൗജന്യമായി നല്കി കര്‍ഷകര്‍ പ്രതിഷേധം നടത്തി. ഫിഫ് ത് റിങ് റോഡില്‍ അന്തലൂസിലാണ് സമരം നടത്തിയത്. തക്കാളി, വിവിധതരം ഇലകള്‍, കുക്കുംബര ്, സ്ക്വാഷ് തുടങ്ങിയ പച്ചക്കറികളാണ് വിതരണം ചെയ്തത്. പുറത്തുനിന്നുള്ള പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കാനാണ് ഇത്തരം നിയന്ത്രണമെന്ന് കർഷകർ ആരോപിച്ചു.
പ്രതിഷേധക്കാരുടെ പച്ചക്കറി വാങ്ങാൻ സ്വദേശികളും വിദേശികളും ഒരുമിച്ചു കൂടിയത് കാരണം സമരസ്ഥലത്ത് തിരക്കനുഭവപ്പെട്ടു. റിഗ്ഗഇ, അന്തലുസ് ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ പൂർണമായും ഗതഗാത വകുപ്പിന് നിയന്ത്രിക്കേണ്ടി വന്നു. ട്രാഫിക് പൊലീസ് എത്താൻ താമസിച്ചതിനെ തുടര്‍ന്ന് ജനങ്ങളും ട്രാഫിക് അധികൃതരും തമ്മിൽ ചെറിയ സംസാരങ്ങളുണ്ടായി. പ്രാദേശിക പച്ചക്കറികള്‍ വിപണിയിലെത്തിക്കാൻ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മിതമായ നിരക്കില്‍ പച്ചക്കറില്‍ കൂടുതല്‍ കയറ്റുമതി ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രാദേശിക പച്ചക്കറികള്‍ മിതമായ വിലയില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും 20 ഫില്സിെൻറ പച്ചക്കറി ബോക്സുകള്‍ കോഒാപറേറ്റിവ് സൊസൈറ്റികളില്‍ അര ദീനാറിന് വില്‍ക്കുന്നത് നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അധികൃതരിലേക്ക് എത്തിക്കാനാണ് ഇത്തരമൊരു സമരരീതി തെരഞ്ഞെടുത്തതെന്ന് കർഷക യൂനിയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.