ദേശീയ സൈനിക സേവന നിയമത്തിൽ ഭേദഗതി

കുവൈത്ത് സിറ്റി: ദേശീയ സൈനിക സേവനത്തെക്കുറിച്ചുള്ള നിയമത്തിൽ കുവൈത്ത് സായുധ സേന ഭേദഗതികൾ വരുത്തി. പുതുക്കിയ വ്യവസ്ഥകൾ പ്രകാരം, 2012 ജനുവരി ഒന്നിന് ശേഷം ജനിച്ച 18 വയസ്സ് തികയുന്ന എല്ലാ കുവൈത്ത് പുരുഷന്മാർക്കും ദേശീയ സൈനിക സേവനം നിർബന്ധമാണ്.

നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് അവരുടെ സേവന കാലയളവിൽ ശമ്പളം, അലവൻസുകൾ, ബോണസുകൾ, ആനുകൂല്യങ്ങൾ എന്നിവ നിലനിർത്തൽ ഭേദഗതികൾ വഴി ഉറപ്പാക്കുന്നു. ദേശീയ സേവനത്തിന്റെ ദൈർഘ്യവും വ്യക്തിയുടെ യഥാർഥ തൊഴിൽ വർഷങ്ങളുടെ ഭാഗമായി കണക്കാക്കും.

ഏക മകനെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കുക, കുവൈത്ത് ഫയർ ഫോഴ്‌സ് അംഗങ്ങൾക്ക് നൽകുന്ന അതേ ഇളവുകൾ കുവൈത്ത് കുവൈത്ത് ഓയിൽ കമ്പനി ഫയർ ഫോഴ്‌സ് അംഗങ്ങൾക്ക് നൽകുക. 18 വയസ്സ് തികയുന്നവരുടെ രജിസ്ട്രേഷൻ കാലയളവ് 60 ദിവസത്തിൽനിന്ന് 180 ദിവസമായി നീട്ടുക എന്നിവയാണ് മറ്റു മാറ്റങ്ങൾ. കുവൈത്ത് ആർമി, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് അല്ലെങ്കിൽ കുവൈത്ത് ഫയർ ഫോഴ്‌സ് എന്നീ നാല് മേഖലകളിൽ ഒന്നിലേക്ക് റിക്രൂട്ട്മെന്റുകൾ നിയോഗിക്കാൻ ദേശീയ സൈനിക സേവന അതോറിറ്റിക്ക് ഈ ഭേദഗതി അധികാരം നൽകുന്നു.

Tags:    
News Summary - Exclusion in the National Military Service Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.