കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് സാധന സാമഗ്രികൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വിപണി നിരീക്ഷണം ശക്തമാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്റ്റോറുകളിലുമെല്ലാം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തും. സഹകരണ സംഘങ്ങളിലെയും പൊതുവിപണിയിലെയും വിൽപന പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്താകമാനം പരിശോധന നടത്താൻ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവകുപ്പ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അന്യായമായി വില വർധിപ്പിക്കുന്നുണ്ടോ എന്നും കേടായ സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും ഇൗ സംഘം പരിശോധിക്കും.
ക്രമക്കേട് കണ്ടുപിടിക്കുകയാണെങ്കിൽ പിഴ ചുമത്തൽ മുതൽ കട അടപ്പിക്കുന്നത് വരെയുള്ള നടപടികൾ നേരിടേണ്ടി വരും. അത്യാവശ്യ ഉൽപന്നങ്ങളെല്ലാം വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തലും പ്രത്യേക സംഘത്തിെൻറ ചുമതലയിൽ പെടും.
അമിതവിലയുമായോ മറ്റു ചൂഷണങ്ങളുമായോ ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ വാണിജ്യ മന്ത്രാലയത്തിെൻറ 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് ഉപഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു. 130 അടിസ്ഥാന ഉൽപന്നങ്ങളുടെ വില നിരീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയത്തിന് കീഴിൽ ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അതോറിറ്റി മേധാവി ഫൈസൽ അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.