കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഇൗജിപ്ഷ്യൻ വനിതയുടെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത് മിഷ്രിഫ് എക്സിബിഷൻ സെൻററിൽ സജ്ജീകരിച്ച പരിശോധനയിൽ. അടുത്തിടെ സ്വന്തം നാട്ടിൽ പോയി വന്നതാണ് ഇവർ. ആരോഗ്യമന്ത്രാലയം വിദേശികളു ടെ വൈറസ് പരിശോധനക്കായി സജ്ജീകരിച്ച കേന്ദ്രം വഴി കോവിഡ് 19 കണ്ടെത്തുന്ന ആദ്യ കേസാണിത്.
ഇവരുമായി ബന്ധം പുലർത്തിയവരുടെ പട്ടിക തയാറാക്കി ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികളും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഇൗജിപ്ത്, സിറിയ, ലെബനോൻ എന്നീ രാജ്യങ്ങളിൽനിന്ന് വന്നവരെയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ആദ്യം ഫെബ്രുവരി 27ന് ശേഷം വന്നവരെയും ഇപ്പോൾ മാർച്ച് ഒന്നുമുതലുള്ളവരെയുമാണ് പരിശോധിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുമണി വരെയാണ് പരിശോധന. വിപുലമായ സന്നാഹങ്ങളൊരുക്കിയാണ് ആരോഗ്യ മന്ത്രാലയം മിഷ്രിഫിൽ വിദേശികൾക്ക് വൈറസ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.