കുവൈത്ത് സിറ്റി: രാജ്യത്ത് അനുദിനം വർധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ആ ഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കാനൊരുങ്ങുന്നു.
യുവാക്കളെ ലക്ഷ്യംവെച്ച് അന ്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന് നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വി ദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്. കുവൈത്തിൽ 18,000ത്തിലേറെ പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. ഇതിൽ 1650 പേരാണ് മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നത്. ഇതിൽ 60 പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 41 ശതമാനത്തിെൻറ പ്രായം 16നും 20നും ഇടയിലാണ്.
കടൽ, വ്യോമ, കരമാർഗങ്ങളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മയക്കുമരുന്നുകൾ അധികവും എത്തുന്നത്. ഹഷീഷ്, മരീജുവാന, കഞ്ചാവ് തുടങ്ങിയ ഉൽപന്നങ്ങളാണ് കൂടുതൽ ഉപയോഗത്തിലുള്ളത്. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ സർക്കാറിതര സന്നദ്ധ സംഘടനകളെയും പ്രയോജനപ്പെടുത്തിയുള്ള ബഹുമുഖ പദ്ധതിക്കാണ് അധികൃതർ തയാറെടുക്കുന്നത്. ബോധവത്കരണത്തിനൊപ്പം പരിശോധനയും ശക്തമാക്കും. വിമാനത്താവളം, തുറമുഖം, കര അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധന സംവിധാനം കാര്യക്ഷമമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.