കുവൈത്ത് സിറ്റി: ഇക്വേറ്റ് െപട്രോ കെമിക്കൽസ് സി.ഇ.ഒ ആയി ഡോ. രമേശ് രാമചന്ദ്രനെ നിയമിച്ചതിനെ ചൊല്ലി കുവൈത്ത് പാർലമെൻറിൽ ബഹളം. യു.എസിെൻറ ഡൗ കെമിക്കൽസിെൻറയും കുവൈത്ത് പെട്രോളിയം കോർപറേഷെൻറ (കെ.പി.സി) കീഴിലുള്ള പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും സംയുക്ത സംരംഭമായ ഇക്വേറ്റ് പെട്രോകെമിക്കൽസ് സി.ഇ.ഒ ആയി അമേരിക്ക ആസ്ഥാനമായ ഇന്ത്യൻ എൻജിനീയർ ഡോ. രമേശ് രാമചന്ദ്രെന കഴിഞ്ഞയാഴ്ചയാണ് നിയമിച്ചത്. കുവൈത്തിയായ നിലവിലെ പ്രസിഡൻറും സി.ഇ.ഒയുമായ മുഹമ്മദ് ഹുസൈനെ മാറ്റിയാണ് രമേശിന് നിയമനം നൽകിയത്. ഇദ്ദേഹം നവംബർ 20ന് ചുമതലയേൽക്കും.
സ്ഥാപനത്തിെൻറ സി.ഇ.ഒ ആയി വിദേശിയെ നിയമിച്ചതിൽ നിരവധി എം.പിമാർ പാർലമെൻറിൽ ആശങ്ക അറിയിച്ചു. നിയമനത്തിെൻറ പേരിൽ ഇൗസ അൽ കന്ദരി എം.പി എണ്ണകാര്യ മന്ത്രിക്ക് മുന്നറിയിപ്പ് നൽകി. നിയമനം രാഷ്ട്രീയ മേഖലയിൽ അമ്പരപ്പും എണ്ണ മേഖലയിൽ മോശം പ്രതിഫലനവും ഉണ്ടാക്കിയതായി അദ്ദേഹം ആരോപിച്ചു. ഡൗ കമ്പനിയുമായുള്ള സംയുക്ത സംരംഭം എന്ന നിലയിലാണ് ഇക്വേറ്റ് പെട്രോ കെമിക്കൽസിൽ ഇൗ നിയമനം നടന്നെതന്ന് എണ്ണകാര്യ മന്ത്രി ഇസ്സാം അൽ മസ്റൂഖ് ന്യായീകരിച്ചു. ഡൗ കെമിക്കൽസും പെട്രോ കെമിക്കൽ ഇൻഡസ്ട്രിയുമാണ് ഇക്വേറ്റിെൻറ മുഖ്യ ഒാഹരി ഉടമകൾ.
1955ൽ സ്ഥാപിതമായ കമ്പനിക്ക് ശതകോടി ഡോളറിെൻറ ആസ്തിയുണ്ട്. എഥിലീൻ ൈഗകോളിെൻറ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപാദകരാണ് ഇക്വേറ്റ്. കുവൈത്തിെൻറ എണ്ണയിതര കയറ്റുമതി വരുമാനത്തിെൻറ 60 ശതമാനവും ഇേക്വറ്റ് വഴിയാണ്. കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ഡോ. രമേശ് രാമചന്ദ്രൻ കൊളംബിയ സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജീനീയറിങ് ആൻഡ് അപ്ലൈഡ് സയൻസ്, സർഫസ് ആൻഡ് കൊളൈഡ് കെമിസ്ട്രി എന്നിവയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യു.എസിലെ ന്യൂജഴ്സി സർവകലാശാലയിൽനിന്ന് എം.ബി.എയും പൂർത്തിയാക്കി. രാജ്യാന്തര പ്രശസ്തമായ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.