കുവൈത്ത് സിറ്റി: കുവൈത്തിൽ 514 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 7716 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 713 പേർ ഉൾപ്പെടെ 63,519 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 478 ആയി. ബാക്കി 7,716 പേരാണ് ചികിത്സയിലുള്ളത്. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3223 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
359 കുവൈത്തികൾക്കും 155 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്.ജഹ്റ ഗവർണറേറ്റിൽ 122 പേർക്കും അഹ്മദി ഗവർണറേറ്റിൽ 118 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 111 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 80 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കർഫ്യൂ ലംഘനം: ആരും പിടിയിലായില്ല
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കുവൈത്തിൽ ആരും പിടിയിലായില്ല. രാജ്യത്ത് കർഫ്യൂ ആരംഭിച്ചതിന് ശേഷം ഒരാളും പിടിക്കപ്പെടാത്ത രണ്ടാമത്തെ ദിവസമാണിത്. കർഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതിൽ കണിശത പുലർത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.
തുടർന്നും സർക്കാർ നിർദേശങ്ങൾ പാലിച്ച് ഇൗ പ്രതിസന്ധികാലം മറികടക്കുന്നതിന് രാജ്യത്തോടൊപ്പം നിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.