കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും ആക്രമണം. രാജ്യത്തിന്‍റെ വ്യോമാതിർത്തിയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സേന തടയുന്നുണ്ടെന്ന് കുവൈത്ത് ആർമി പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും കുവൈത്ത് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പറഞ്ഞു. ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും ഒരു സാധാരണക്കാരനും കുട്ടിയും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഓപറേഷനുകളിൽ ആകെ 67 സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രണ്ട് കേസുകൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. മിസൈലുകളും ഡ്രോണുകളും തടയുന്നതിന്റെ ഫലമായാണ് പലപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്. ഇതിൽ നിന്നുള്ള അവശിഷ്ടങ്ങൾ ചില റെസിഡൻഷ്യൽ ഏരിയകളിൽ വീണതായും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായും കേണൽ സൗദ് അൽ അത്‌വാൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.