കുവൈത്ത് സിറ്റി: അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ കുവൈത്തികളും. ഫോർബ്സ് മിഡിലീസ്റ്റ് മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കുൈവത്തിലെ പ്രമുഖർ ഉൾപ്പെട്ടത്. ആറാം സ്ഥാനം സെയിൻ സി.ഇ.ഒ ഇമാൻ അൽ റൗദാൻ സ്വന്തമാക്കി. എൻ.ബി.കെ ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ അൽ ബഹ്ർ തൊട്ടുപിന്നിലുണ്ട്. അജിലിറ്റി ചെയർപേഴ്സൺ ഹനാദി അൽ സാലിഹ് 12ാം സ്ഥാനം കരസ്ഥമാക്കി. കുവൈത്ത് പെട്രോളിയം കോർപറേഷൻ ഫിനാൻഷ്യൽ അഫയേഴ്സ് മുൻ മാനേജിങ് ഡയറക്ടർ ഗാദ അൽ അമീർ 49ാം സ്ഥാനവും അബൂദബിസ് ഫസ്റ്റ് ബ്രാഞ്ച് കുവൈത്ത് മായ് അൽ മുദാഫ് 55ാം സ്ഥാനവും എ.സി.െഎ.സി.ഒ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഗസൂൻ അൽ ഖാലിദ് 72ാം സ്ഥാനവും നേടി. ഒലായൻ ഫിനാൻസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ലുബ്ന അൽ ഒലായൻ, ഇസ സാലിഹ് അൽ ഗുർജ് ഗ്രൂപ് മാനേജിങ് ഡയറക്ടർ രാജ ഇൗസ സാലിഹ് അൽ ഗുർജ്, ലാൻഡ്മാർക്ക് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ രേണുക ജഗ്തിയാനി എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
അറബ് ലോകത്തെ സാമ്പത്തിക സേവന മേഖലയിൽനിന്നുള്ള 29 പേരാണ് 100 സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 16ലധികം പേരും സി.ഇ.ഒ, ജനറൽ മാനേജർ, മാനേജിങ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ േജാലി ചെയ്യുന്നവരാണ്. ചരിത്രത്തിൽ ആദ്യമായി, അറബ് മേഖലയിൽ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളിൽനിന്നുള്ളവരല്ലാത്ത 16 പേരും പട്ടികയിൽ ഇടം കണ്ടെത്തി. അറബ് സമ്പദ്ഘടനക്ക് നൽകിയ നിർണായക സംഭാവനകളാണ് ഇവർക്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ കാരണമായത്. അറബ്- അന്താരാഷ്ട്ര മേഖലകളിലെ വമ്പൻ കമ്പനികളിലെ ഉയർന്ന തസ്തികകളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ഒാരോ വർഷവും വർധിച്ചുവരുകയാണെന്ന് ഫോർബ്സ് മിഡിലീസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒായിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ ടെക്നോളജി തുടങ്ങി നേരത്തേ പുരുഷന്മാർ മാത്രം ൈകകാര്യം ചെയ്തിരുന്ന മേഖലകളിലേക്കും സ്ത്രീകൾ കടന്നുവരുന്നുണ്ട്. സ്ത്രീകൾ നേതൃസ്ഥാനത്തുള്ള കമ്പനികളുടെ വരുമാനം. പദവി, കരുത്ത്, സ്ഥാപനത്തിെൻറ വളർച്ച, മൂന്നുവർഷത്തിനിടെ കൈക്കൊണ്ട നടപടികൾ തുടങ്ങിയവ കണക്കിലെടുത്താണ് അറബ് ലോകത്തെ സ്ത്രീകളുടെ പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.