അമീർ കപ്പ് ഫുട്ബാൾ ഫൈനൽ ഇന്ന്

കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ ചൊവ്വാഴ്ച നടക്കും. സെമിഫൈനൽ കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് ഫൈനൽ നടക്കുന്നത്. ഖാദിസിയ, കുവൈത്ത് സ്പോർട്സ് ക്ലബുമായാണ് ഏറ്റുമുട്ടുന്നത്. ആദ്യ സെമി ഫൈനലിൽ കസ്മയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് കുവൈത്ത് സ്പോർട്സ് ക്ലബിെൻറ മുന്നേറ്റം. രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അൽ അറബിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഖാദിസിയയും കലാശപ്പോരിന് അർഹത നേടി. ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബുമാണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 14 തവണ കിരീടം ചൂടിയിട്ടുണ്ട്.

കിരീടനേട്ടത്തിൽ ഒറ്റക്ക് ഒന്നാം സ്ഥാനത്ത് നിൽക്കാനുള്ള അവസരമാണ് ഖാദിസിയക്ക് കൈവന്നിട്ടുള്ളത്. കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര കായിക മേളകളിലൊന്നാണ് അമീർ കപ്പ് ഫുട്ബാൾ.

Tags:    
News Summary - Amir Cup football final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.