1. തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫി ജേതാക്കൾ,  2. ‘ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ’ എവർ റോളിങ് ട്രോഫി ജേതാക്കൾ

ആവേശമായി അജ്പക്-കെ.എസ്.എ.സി വോളിബാൾ ടൂർണമെന്റ്

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കെ.എസ്.എ.സി ഗ്രൗണ്ടിൽ നടന്ന ‘തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സീസൺ -2’ വോളിബാൾ പ്രേമികളുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ‘ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ’ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്റെ മത്സരവും ഇതിനൊപ്പം നടന്നു. മംഗളൂരു സ്പോർട്സ് ക്ലബ്‌ (എം.എസ്.സി) ജേതാക്കളായി. സാജ എ ടീം റണ്ണർ അപ് ആയി. വെറ്ററൻസ് വിഭാഗത്തിൽ വോളി ലവേർസ് ജേതാക്കളായി. കെ.എസ്.എ.സി രണ്ടാം സ്ഥാനത്തെത്തി. ടൂർണമെന്റിൽ മികച്ച അറ്റാക്കറായി മുബഷീറിനെയും മികച്ച പ്ലെയറായി സുബിയെയും മികച്ച സെറ്റർ ആയി വിഷ്ണുവിനെയും തിരഞ്ഞെടുത്തു.

യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ ജോൺ തോമസ് (അനിയച്ചൻ) മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ.ടോബി തോമസ് വിജയികൾക്കുള്ള എവർ റോളിങ് ട്രോഫിയും യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് മാനേജർ ജോയൽ ജോർജ് റണ്ണർ അപ്പിനുള്ള ട്രോഫിയും സുരേഷ് വരിക്കോലിൽ ‘ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ’ എവർ റോളിങ് ട്രോഫിയും വിതരണം ചെയ്തു. അജ്പക് ചെയർമാൻ രാജീവ്‌ നടുവിലെമുറി, വനിതാവേദി ചെയർപെഴ്സൺ ലിസൻ ബാബു, കെ.എസ്.എ.സി മുൻ പ്രസിഡന്റ്‌ പ്രദീപ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു. അജ്‌പക്, കെ.എസ്.എ.സി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.

Tags:    
News Summary - AJPAK KSAC Volleyball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.