അജ്മാൻ: അജ്മാനില്‍ ജലഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വ ര്ഷത്തിെൻറ ആദ്യപകുതിയില്‍ 46,596 പേര് ജലഗതാഗതം ഉപയോഗപ്പെടുത്തിയതായി അജ്മാന് പൊ തുഗതാഗത വിഭാഗം മേധാവി എൻജിനീയര്‍ ഒമര്‍ അഹ്മദ് ബിന്‍ ഒമൈര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാൾ മൂന്നിരട്ടിയിലധികമാണിത്. ജലഗതാഗത മേഖലയെ വികസിപ്പിക്കുന്നതിന് കോര്പറേഷന് നടത്തിയ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മറീന, അല്‍ സോറ, റാഷിദിയ, സഫിയ എന്നിങ്ങനെ നാല് ഓപറേറ്റിങ് ലൈനുകളാണുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിക്കുന്ന സര്‍വിസിൽ ഒരു വശത്തേക്കുള്ള യാത്രക്ക് രണ്ട് ദിര്‍ഹമാണ് ഈടാക്കുന്നത്. ഒരു ബോട്ടിൽ പരമാവധി 11 പേര്‍ക്ക് സഞ്ചരിക്കാം. ഈദ് അടക്കമുള്ള അവധി വേളകളില്‍ നിരവധി പേരാണ് ഈ സംവിധാനം വിനോദയാത്രക്ക് ഉപയോഗപ്പെടുത്തിയത്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ വിപുലമായ സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.